ആലപ്പുഴ: ഓണ്‍ലൈന്‍ ക്‌ളാസ് ഗ്രൂപ്പില്‍ നിന്നും ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെ പുറത്താക്കി. ആലപ്പുഴ പ്രയാര്‍ ആര്‍വിഎസ്എം എല്‍പി സ്‌കൂളിലെ 70 വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്.
ഫീസ് കൊടുത്തില്ലെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസുകളോ മറ്റു പഠന സൗകര്യങ്ങളോ നിക്ഷേധിക്കരുതെന്ന് കോടതി നിര്‍ദേശം ഉണ്ടെന്നിരിക്കെ സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ ബാലാവകാശ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍. വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കും.
കുട്ടികളെ ഗ്രൂപ്പില്‍ നിന്നും നീക്കിയത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസിക ബുദ്ധുമുട്ട് ഉണ്ടാക്കിയതായി രക്ഷിതാക്കള്‍ പറയുന്നു. ‘വേറെയൊരു സ്‌കൂളിലും ഉണ്ടാവാത്ത പ്രവണതയാണ് ആര്‍വിഎസ്എം എല്‍പി സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് പ്രിന്‍സിപ്പലിനേയും ക്‌ളാസ് ടീച്ചറേയും അറിയിച്ചിരുന്നു. കൂടാതെ ഫീസ് അടക്കുന്നതിന് സാവകാശം അറിയിച്ചിരുന്നു’, രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ റിമൂവ് ചെയ്‌തത് ശ്രദ്ധയില്‍പ്പെട്ടതോടെ അധ്യാപകരോട് കാര്യം തിരക്കിയപ്പോഴാണ് പുറത്താക്കിയ വിവരം അറിയുന്നതെന്നും രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടിയാണ് ഫീസ് നിര്‍ബന്ധമാക്കിയത് എന്നാണ് സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ പ്രതികരണം.
Read Also: ധാർമികത മറന്നുള്ള മാദ്ധ്യമ പ്രവർത്തനമാണ് ഇപ്പോഴുള്ളത്; മുഖ്യമന്ത്രി