ന്യൂഡെൽഹി: ലഖ്‌നൗവിൽ നിന്ന് രണ്ട് അല്‍ഖ്വയ്‌ദ തീവ്രവാദികളെ യുപി എടിഎസ് അറസ്‌റ്റ് ചെയ്‌തു. കകോരി പ്രദേശത്തെ ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്‌ചയോളം നടത്തിയ നിരീക്ഷണത്തിന് പിന്നാലെയാണ് അക്രമികൾ പിടിയിലായത്. എടിഎസ് ഐജി ജികെ ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
രണ്ട് പ്രഷർ കുക്കർ ബോംബുകൾ, ഒരു ഡിറ്റണേറ്റർ, 7 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കൾ എന്നിവയും തീവ്രവാദികൾ താമസിച്ചിരുന്ന വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറസ്‌റ്റിലായവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന. ലഖ്‌നൗവിലെ ബിജെപി എംപിയെയും മുതിര്‍ന്ന നേതാക്കളെയും ലക്ഷ്യമിട്ടാണ് തീവ്രവാദികൾ എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്‌തമായതായി എടിഎസ് വൃത്തങ്ങള്‍ പറഞ്ഞു.
Read also: കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും