തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും അറസ്‌റ്റിന് സാധ്യത മുന്നില്‍ കണ്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശിവശങ്കര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. അറസ്‌റ്റ് തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ഹാജരായത്. സ്വപ്‍നയുമായി നടത്തിയ വിദേശ യാത്രകളെ സാമ്പത്തിച്ചാണ് ഇന്ന് ഇഡി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
190000 യുഎസ് ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന സ്വപ്‍നയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ ശിവശങ്കറെ ചോദ്യം ചെയ്യുന്നത്. ഡോളര്‍ കടത്താനായി അധികാര ദുര്‍വിനിയോഗം നടത്തിയതായി ബോധ്യപ്പെട്ട ഇഡി അതില്‍ ശിവശങ്കറിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഇപ്പോള്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഓഗസ്റ്റ് 9 നും 14 നുമാണ് ഇതിന് മുന്‍പ് ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്‌തത്.
സ്വപ്‍നയും ശിവശങ്കറും രണ്ട് തവണ ഒരുമിച്ച് വിദേശയാത്ര ചെയ്‌തിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്‌തമായത്. ആ സമയങ്ങളില്‍ സ്വപ്‍ന വിദേശത്തേക്ക് പണം കടത്തിയോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല എന്നാണ് ശിവശങ്കര്‍ മറുപടി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് 2016 മുതലുള്ള വിദേശ യാത്രകളുടെ രേഖകള്‍ ഇഡിക്ക് മുന്നില്‍ ഹാജരാക്കാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടത്. അറസ്‍റ്റിന് സാധ്യത ഉണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാഞ്ഞത്. എന്നാല്‍ അറസ്‌റ്റ് തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് വന്നതോടെ ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.
Read also : വിവേക് ഒബ്റോയിയുടെ വസതിയില്‍ പോലീസ് പരിശോധന