തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് മലബാര്‍ സമരത്തില്‍ പങ്കെടുത്തവരുടെ പേര് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എംഎ ബേബി. മലബാര്‍ കലാപത്തിലെ രക്‌തസാക്ഷികളെ ഒഴിവാക്കാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് എംഎ ബേബി ആവശ്യപ്പെട്ടു.
മഹാത്‌മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. അവര്‍, തയ്യാറാക്കുന്ന പുസ്‌തകത്തില്‍ നിന്ന് ഒഴിവാക്കിയത്കൊണ്ട് മാത്രം മലബാര്‍ കലാപത്തിലെ രക്‌തസാക്ഷികളെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാന്‍ സാധിക്കില്ലെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ പാഠപുസ്‌തകങ്ങളുടെയും ഐസിഎച്ച്ആര്‍ പോലുള്ള സര്‍ക്കാര്‍ സ്‌ഥാപനങ്ങളുടെ പുസ്‌തകങ്ങളുടെയും ചരിത്രവീക്ഷണം തിരുത്താന്‍ നടപടികളുണ്ടായിട്ടുണ്ട്. ആര്‍എസ്എസ് സംഘടനകള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായ നിലപാടാണ് അവർ എന്നും സ്വീകരിച്ചിരുന്നതെന്നും എംഎ ബേബി പറഞ്ഞു.
Read also: ചരിത്രത്തെ നിരാകരിക്കാനാകില്ല; മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗംതന്നെ