പാലക്കാട്: ആൾക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കേസിലെ വിചാരണ മണ്ണാർക്കാട് എസ്‍സി എസ്‌ടി കോടതി ഈ മാസം 20ലേക്ക് മാറ്റി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപേക്ഷ വിചാരണക്കോടതി തള്ളി. അഭിഭാഷകനിൽ അവിശ്വാസം പ്രകടിപ്പിച്ച് മധുവിന്റെ കുടുംബം ഡയറക്‌ടറൽ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകിയിരുന്നു.
ഹൈക്കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സാക്ഷി വിസ്‌താരം 20ലേക്ക് മാറ്റിയത്. ഈ മാസം 20ന് മുമ്പ് വിചാരണയ്‌ക്ക് ഹൈക്കോടതിയുടെ സ്‌റ്റേയോ, അല്ലെങ്കിൽ സ്‌പെഷ്യൽ പ്രാസിക്യൂട്ടറെ മാറ്റിയതായി ഉത്തരവോ കിട്ടണം. അല്ലാത്ത പക്ഷം, 20 മുതൽ സാക്ഷി വിസ്‌താരം വീണ്ടും തുടരുമെന്നും വിചാരക്കോടി വ്യക്‌തമാക്കി.
സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രന് വിചാരണക്കോടതിയിൽ പരിചയക്കുറവ് ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അടിക്കടി സാക്ഷികൾ കൂറുമാറിയതാണ് കുടുംബത്തിന്റെ നീക്കത്തിന് കാരണമെന്നാണ് സൂചന. പബ്‌ളിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുയാണ് കഴിഞ്ഞ ദിവസം മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിച്ചത്.
Read Also: ഗാന്ധിസം ഇനിയില്ല, അടിച്ചാൽ തിരിച്ചടിക്കും; കെ മുരളീധരൻ