മധു വധക്കേസ്; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം

By News Desk, Malabar News
Attapadi Madhu murder case
Ajwa Travels

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണയിൽ വീണ്ടും പ്രതിസന്ധി. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കും. പുതിയ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം മാത്രം വിചാരണ നടപടികൾ തുടങ്ങിയാൽ മതിയെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം.

മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടിട്ട് നാല് വർഷം പിന്നിട്ടു. പബ്‌ളിക് പ്രോസിക്യൂട്ടർ കോടതിയിൽ കൃത്യമായി ഹാജരാകാത്തതാണ് വിചാരണ നീളാൻ പ്രധാന കാരണം. ഏറെ വിവാദങ്ങൾക്ക് ശേഷം സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറായി സി രാജേന്ദ്രനെ നിയമിച്ചെങ്കിലും ഇദ്ദേഹം കോടതിയിൽ കാര്യങ്ങൾ നല്ലരീതിയിൽ അവതരിപ്പിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

പുതിയ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മധുവിന്റെ അമ്മ മണ്ണാർക്കാട് എസ്‌സിഎസ്‌ടി കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതിയെ സമീപിക്കണമെന്ന് ആയിരുന്നു വിചാരണ കോടതിയുടെ നിർദ്ദേശം. തുടർന്ന് തിങ്കളാഴ്‌ച ഹൈക്കോടതിയിൽ ഹരജി നൽകാനാണ് മധുവിന്റെ കുടുംബത്തിന്റെ തീരുമാനം.

122 സാക്ഷികളിൽ രണ്ട് പേരുടെ സാക്ഷിവിസ്‌താരം മാത്രമാണ് ഇതുവരെ നടന്നത്. മധുവിന്റെ ബന്ധുവായ ചന്ദ്രനും, നാട്ടുകാരനായ ഉണ്ണികൃഷ്‌ണനും മൊഴിമാറ്റി നൽകി. പണവും, സ്വാധീനവും ഉപയോഗിച്ച് സാക്ഷികളുടെ മൊഴിമാറ്റി കേസിലെ പ്രതികൾ രക്ഷപെടുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് പുതിയ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയോഗിക്കനാണ് സാധ്യത. ഇത് വൈകിയാൽ വിചാരണയും നീണ്ടുപോകും.

Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത്‌ 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE