കൊല്‍ക്കത്ത: തനിക്കെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മമതാ ബാനർജി. കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ ഉച്ചക്ക് 12 മുതല്‍ കൊല്‍ക്കത്തയിലെ ഗാന്ധി മൂര്‍ത്തിയില്‍ ധര്‍ണ ഇരിക്കുമെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് പിന്നാലെയായിരുന്നു മമതയുടെ മറുപടി.
ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്‌താവനയിലെ മമതയുടെ വിശദീകരണം തൃപ്‌തികരമല്ലെന്ന കമ്മീഷന്റെ വിലയിരുത്തലിനെ തുടർന്നാണ് മമതയെ ഒരു ദിവസത്തേക്ക് പ്രചാരണത്തിൽ നിന്ന് വിലക്കിയത്. കേന്ദ്രസേനയെ സ്‍ത്രീകള്‍ തന്നെ തടയണമെന്ന മമതയുടെ പ്രസ്‌താവനയും വിവാദമായിരുന്നു. ഇതിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ വിശദീകരണവും തൃപ്‌തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഇന്ന് രാത്രി 8 മുതല്‍ നാളെ രാത്രി എട്ടുവരെ പ്രചാരണത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് കമ്മീഷന്‍ മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read also: പ്രധാനമന്ത്രി കള്ളം പറയുന്നത് നിർത്തണം; മഹുവ മൊയ്‌ത്ര