ഹൂഗ്ളി: ബിജെപി സ്‌ഥാനാർഥി സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ തോറ്റ് സീറ്റ് നഷ്‌ടപ്പെടുമെന്ന പേടിയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. പശ്‌ചിമ ബംഗാളിൽ സാധാരണക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന ആളുകൾ ഇപ്പോൾ അവർക്ക് അവകാശങ്ങൾ നൽകുമെന്ന് പറയുകയാണെന്നും നഡ്ഡ അഭിപ്രായപ്പെട്ടു.
മമത ദീദി പറയുന്നത് ഞങ്ങൾ പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുന്നില്ലെന്നാണ്. എന്നാൽ 2020 മാർച്ച് മുതൽ നവംബർ വരെയുള്ള കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലുള്ളവർക്ക് 5 കിലോ വീതം അരിയും ഗോതമ്പും ഒരു കിലോ പരിപ്പും വിതരണം ചെയ്യാൻ ഒരുക്കങ്ങൾ നടത്തിയപ്പോൾ തൃണമൂൽ പ്രവർത്തകർ എന്താണ് ചെയ്‌തതെന്ന് ജെപി നഡ്ഡ ചോദിച്ചു. അവരാണ് അരികള്ളൻമാരെന്നും നഡ്ഡ ആരോപിച്ചു.
സ്‌ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ആസിഡ് ആക്രമണം, കൊലപാതക ശ്രമങ്ങൾ, പരിഹരിക്കപ്പെടാത്ത കേസുകൾ എന്നിവയിൽ ബംഗാൾ ഒന്നാം സ്‌ഥാനത്താണ്. ഗാർഹിക പീഡനം ബംഗാളിൽ 35 ശതമാനം വർധിച്ചുവെന്നും നഡ്ഡ കുറ്റപ്പെടുത്തി. സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ജെപി നഡ്ഡ ആരോപിച്ചു.
Read also: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത