കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാളിലെ റാലിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തകൻ. അശാസ്‌ത്രീയ വാദം ഉയർത്തിയാണ് ഇയാൾ മാസ്‌ക് പോലും ധരിക്കാതെ റാലിയില്‍ പങ്കെടുത്തത്. സൂര്യന് കീഴില്‍ ഇരുന്നാല്‍ കോവിഡ് വരില്ലെന്നും അതുകൊണ്ട് താന്‍ മാസ്‌ക് ധരിക്കില്ല എന്നുമാണ് ഇയാളുടെ വാദം.
‘ഞാന്‍ സൂര്യന് കീഴില്‍ ഇരിക്കാറുണ്ട്, അതുകൊണ്ട് കോവിഡ് ഇല്ലാതാകും. സൂര്യന് കീഴില്‍ ഇരുന്ന് എത്രത്തോളം നിങ്ങള്‍ വിയര്‍ക്കുന്നുവോ അത്രത്തോളം കൊറോണ വൈറസിന് നിങ്ങളെ തൊടാനാവില്ല. ഇതാണ് എന്റെ വിശ്വാസം, അതുകൊണ്ട് തന്നെ ഞാന്‍ മാസ്‌ക് വെക്കില്ല’ എന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം, അതീവ ഗുരുതരമായ രീതിയിലാണ് ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്നത്. 24 മണിക്കൂറില്‍ രണ്ട് ലക്ഷത്തില്‍ അധികം പേർക്ക് രോഗബാധ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
Read also: പ്രധാനമന്ത്രിയുടെ അഭ്യർഥന; കുംഭമേള അവസാനിപ്പിക്കുന്നു