ന്യൂഡെൽഹി: മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പുനഃക്രമീകരിച്ചു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂരിലെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഈ മാസം 27ആം തീയതിയിൽ നിന്നും 28ആം തീയതിയിലേക്ക് മാറ്റി. ഒപ്പം തന്നെ മാർച്ച് 3ആം തീയതി നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് മാർച്ച് 5ആം തീയതിലേക്ക് മാറ്റുകയും ചെയ്‌തു.
ക്രിസ്‌ത്യന്‍ സമൂഹത്തിന്റെ പ്രാര്‍ഥനാ ദിവസം പരിഗണിച്ച് തീയതി പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് സംസ്‌ഥാനത്തിന്റെ പരമോന്നത ക്രിസ്‌ത്യന്‍ സമിതിയായ എഎംസിഒ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് തീയതികൾ പുനഃക്രമീകരിച്ചത്.
60 അംഗ മണിപ്പൂർ നിയമസഭയുടെ കാലാവധി 2022 മാർച്ച് 19ആം തീയതിയാണ് അവസാനിക്കുക. അതേസമയം, ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിച്ചു. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടത്തിയത്. 9 മന്ത്രിമാർ ഉൾപ്പടെ 623 സ്‌ഥാനാർഥികളാണ് ഇന്നത്തെ വോട്ടെടുപ്പിൽ ജനവിധി തേടിയത്.
Read also: യുപി തിരഞ്ഞെടുപ്പ്; ആദ്യഘട്ടത്തിൽ പോളിംഗ് 68 ശതമാനം