കാസർഗോഡ്: മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി. കെ സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്ന് ജില്ലാ പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്‌പി ജില്ലാ നേതൃത്വത്തിന്റെ പരാതി.
നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന് ബിജെപി നേതൃത്വം പറയുന്നു. സുന്ദര നാളെ പത്രിക പിൻവലിക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ വിജയത്തിന് തടസമായ സ്‌ഥാനാർഥിയാണ് കെ സുന്ദര. ഇത്തവണയും സുന്ദര പത്രിക സമര്‍പ്പിച്ചത് വലിയ വാര്‍ത്തയായി. 2016ല്‍ മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ തോറ്റത്. സുന്ദര 467 വോട്ടുകള്‍ പിടിച്ചിരുന്നു.
Malabar News: തർക്കങ്ങൾ മറന്ന് ഇരിക്കൂറിൽ പ്രചാരണം നടത്താൻ നേതാക്കളുടെ ആഹ്വാനം