കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതികൾ ഉപയോഗിച്ചു എന്ന് സംശയിക്കുന്ന മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. 5 മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചു.
മൊബൈൽ ഫോണിന്റെ പരിശോധനാഫലം പുറത്തുവരുമ്പോൾ ഗൂഢാലോചനയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. അതേസമയം കസ്‌റ്റഡിയിലുള്ള പ്രതികളുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്നും തെളിവെടുപ്പ് നടത്തി.
കൊലപാതകത്തിന് സംഘം തയാറെടുത്ത സ്‌ഥലത്ത് പ്രതികളെ കൊണ്ടു പോയാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഏഴ് പ്രതികളെയാണ് ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡയിൽ വിട്ടു നൽകിയിരുന്നത്. കേസിലെ ഒന്നാം പ്രതിയും മൻസൂറിന്റെ അയൽവാസിയുമായ ഷിനോസിന് കോവിഡ് പോസിറ്റീവ് ആയതിനാൽ ചികിൽസയിലാണ്.
Read Also: സ്‌ഥിതി ആശങ്കാജനകം, വാക്‌സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; മുഖ്യമന്ത്രി