കോഴിക്കോട്: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കടവത്തൂര്‍മുക്കില്‍ പീടികപാറാല്‍ വീട്ടില്‍ മന്‍സൂര്‍ (21) കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥനെ മാറ്റണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ.
സിപിഐഎമ്മിന്റെ കുഞ്ഞിരാമനാണ് അന്വേഷണ ഉദ്യോഗസ്‌ഥനെന്നും ചാടാൻ പറയുമ്പോൾ ചാടുന്ന പാവ മാത്രമാണ് ഈ ഉദ്യോഗസ്‌ഥനെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോഴിക്കോട് ബാലുശേരി ഉണ്ണികുളത്ത് തകർക്കപ്പെട്ട കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് മുല്ലപ്പള്ളി സന്ദർശിച്ചു. പരാജയ ഭീതിയിലാണ് സിപിഐഎമ്മുകാർ അക്രമം അഴിച്ചുവിടുന്നതെന്നും കോൺഗ്രസ് പ്രവർത്തകർ സംഘർഷത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
നേരത്തെ കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരം കേസുകളുടെ അന്വേഷണം സാധാരണ ഗതിയിൽ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, സിപിഎം അനുഭാവമുള്ള ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥനെ അന്വേഷണത്തിന് നിയോഗിച്ചത് കേസ് അട്ടിമറിക്കാനാണെന്നും പറഞ്ഞിരുന്നു.
Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതിന് എതിരായ ഹരജി വിധി പറയാൻ മാറ്റി