കണ്ണൂർ: പാനൂർ മന്‍സൂർ വധക്കേസില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. സ്‌പർജൻ കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നാണ് വിവരം.
കേസിലെ അവശേഷിക്കുന്ന പ്രതികളെയും എത്രയും വേഗം പിടികൂടാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ഇന്നലെ മൻസൂറിന്റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താനുള്ള അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചും വേഗത്തിലാക്കുമെന്നാണ് അറിയുന്നത്. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന ലഭിച്ച സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. റൂറൽ എസ്‌പി ഫോറൻസിക് സർജന്റെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു.
പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ ആയിരുന്ന മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെ ഏപ്രിൽ 9ന് വെള്ളിയാഴ്‌ചയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also: ലോകായുക്‌ത ഉത്തരവ് ഇന്ന് സർക്കാരിന് കൈമാറും; ജലീൽ ഹൈക്കോടതിയിലേക്ക്