മാറാട് കൂട്ടക്കൊല; രണ്ട് പ്രതികൾ കൂടി കുറ്റക്കാർ- വിധി നാളെ

By Trainee Reporter, Malabar News
Teacher beheaded order
Representational Image
Ajwa Travels

കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിൽ രണ്ട് പ്രതികൾ കൂടി കുറ്റക്കാരാണെന്ന് കോടതി. കടലുണ്ടി കുട്ടിച്ചന്റെ പുരയ്‌ക്കൽ കോയമോൻ എന്ന മുഹമ്മദ് കോയ, മാറാട് കല്ലുവെച്ച വീട്ടിൽ നിസാമുദ്ധീൻ എന്നിവരാണ് കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്. ഇരുവർക്കുമെതിരെയുള്ള വിധി നാളെ പ്രസ്‌താവിക്കും. 2003 ലാണ് കേസിനാസ്‌പദമായ സംഭവം.

സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ 2010ലും 2011 ലുമായി അറസ്‌റ്റ് ചെയ്യുകയായിരുന്നു. കേസിൽ ആകെ 148 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. ഇതുവരെ 86 പേരെയാണ് ശിക്ഷിച്ചിരിക്കുന്നത്. ഇന്ന് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഹമ്മദ് കൊയക്കെതിരെ സ്ഫോടകവസ്‌തു നിരോധന നിയമപ്രകാരവും നിസാമുദ്ധീനെതിരെ കൊലക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

2003 മെയ് രണ്ടിന് അന്യായമായി സംഘം ചേർന്ന് കൊല നടത്തിയെന്നാണ് കേസ്. മുഹമ്മദ് കോയ നാടൻ തോക്ക് ഉണ്ടാക്കുന്നതിലും നിസാമുദ്ധീൻ കൊലയിൽ പങ്കെടുത്തതായും ഇരുവരും ഗൂഢാലോചനയിൽ ഉൾപെട്ടതുമായാണ് കേസ്. മുഹമ്മദ് കോയ 2011 ജനുവരി 23ന് സൗത്ത് ബീച്ചിലും നിസാമുദ്ധീൻ 2010 ഒക്‌ടോബർ 15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുമാണ് പിടിയിലായത്.

Most Read: കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം; തിരുപ്പതിയിൽ തീർഥാടകർ കുടുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE