കൊച്ചി: ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്ത് 22 വയസുകാരന് എതിരായ പോക്‌സോ കേസിലെ തുടർനടപടി ഹൈക്കോടതി റദ്ദാക്കി. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെ പേരിൽ പൊതുതാൽപര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്‌റ്റിസ് കെ ഹരിപാലിന്റെ ഉത്തരവ്.
ഇത്തരം വിഷയങ്ങൾ മുന്നിലെത്തുമ്പോൾ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിർദേശവും കോടതി കണക്കിലെടുത്തു. കൊടകര പോലീസ് സ്‌റ്റേഷനിൽ 2019 ഫെബ്രുവരി 20ന് രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതിയായിരുന്നു ഹരജിക്കാരൻ. 17 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
കഴിഞ്ഞ വർഷം നവംബർ 16ന് പെൺകുട്ടിയെ യുവാവ് വിവാഹം കഴിച്ചു. ഇതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ എതിർപ്പില്ലെന്ന് പെൺകുട്ടിയും പരാതി നൽകിയ പെൺകുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.
Read Also: സംസ്‌ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം