സീറ്റ് വിട്ടുകൊടുക്കില്ല; കുറ്റ്യാടിയില്‍ ഇന്നും വൻ പ്രതിഷേധ പ്രകടനം

By Desk Reporter, Malabar News
cpm-protest
Ajwa Travels

കോഴിക്കോട്: സ്‌ഥാനാർഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ ഇന്നും സിപിഎം അനുഭാവികളുടെ പ്രതിഷേധ പ്രകടനം. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നൂറുകണക്കിന് പേരാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തുന്നത്.

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധിക്കുന്നത്. പാർട്ടി ഭാരവാഹിത്വമുള്ള നേതാക്കളൊന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ല. സിപിഎം അനുഭാവികളുടെ പ്രതിഷേധം എന്ന നിലയിലാണ് കുറ്റ്യാടിയില്‍ പ്രകടനം നടക്കുന്നത്.

രണ്ടില ചിഹ്‌നത്തിൽ തങ്ങൾക്ക് സ്‌ഥാനാർഥി വേണ്ടെന്നും സിപിഎം ചിഹ്‌നത്തിൽ തന്നെ സ്‌ഥാനാർഥി വേണമെന്നും പ്രതിഷേധക്കാർ പറയുന്നു. പാർട്ടി വിരുദ്ധതയല്ല, പാർട്ടിയോടുള്ള സ്‌നേഹം കൊണ്ടാണ് പ്രകടനം നടത്തുന്നതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലും കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതിഷേധം നടന്നിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞമ്മദ് കുട്ടിയെ മൽസരിപ്പിക്കണം എന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി നേതൃത്വം നിലപാട് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടുതല്‍ പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നുമാണ് പ്രവര്‍ത്തകർ പറയുന്നത്.

Also Read:  എംവി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍; സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ജെഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE