തിരുവനന്തപുരം: മയൂഖ ജോണിക്ക് വധഭീഷണി. ബലാൽസംഗ കേസുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ഭീഷണി സന്ദേശം. ഊമ കത്തിലൂടെയായിരുന്നു വധഭീഷണി. കത്തിന്റെ ഉറവിടം വ്യക്‌തമല്ല.
നേരത്തേ, തന്റെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് മയൂഖ തുറന്ന് പറഞ്ഞിരുന്നു. പോലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും പത്രസമ്മേളനത്തില്‍ മയൂഖ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്.
മയൂഖ ജോണിയും കുടുംബവും കഴിഞ്ഞ ദിവസം ഇരയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കാണുന്നതിനായി തിരുവനന്തപുരത്ത് പോയിരുന്നു. ഈ സമയത്താണ് വീട്ടിൽ ഊമകത്ത് എത്തിയത്. അസഭ്യഭാഷയിലാണ് ഊമകത്ത് എഴുതിയിരിക്കുന്നത്.
അതേസമയം സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായി മയൂഖ ജോണി അറിയിച്ചു. പീഡനക്കേസുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് ഇവർ.
Most Read: ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ശബ്‌ദസന്ദേശം; പിന്നാലെ യുവാവ് ജീവനൊടുക്കി