തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ രാജിവച്ചു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാജി. വിധിക്കെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കവെയാണ് ജലീൽ രാജി സമർപ്പിച്ചിരിക്കുന്നത്.
അൽപ്പ സമയം മുൻപാണ് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതൻ വഴി ജലീൽ രാജിക്കത്ത് കൈമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചു.
ബന്ധുവായ കെടി അദീപിനെ സംസ്‌ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിക്കാൻ യോഗ്യതയിൽ ഇളവ് വരുത്തിയ മന്ത്രി ജലീൽ, അധികാര ദുർവിനിയോഗവും സത്യപ്രതിജ്‌ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്‌തയുടെ കണ്ടെത്തൽ. ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്‌ത വിധിയിൽ വ്യക്‌തമാക്കിയിരുന്നു. തുടർന്ന് കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്‌തമാക്കിയിരുന്നു.
ഇതോടെ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയായി കെടി ജലീൽ. നേരത്തെ മന്ത്രിമാരായ ഇപി ജയരാജൻ, മാത്യു ടി തോമസ്, എകെ ശശീന്ദ്രൻ എന്നിവർ രാജിവച്ചിരുന്നു.
Also Read: ക്രൈം നന്ദകുമാറിന് എതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സ്‌പീക്കർ