ന്യൂഡെൽഹി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്‌ത തീരുമാനവും, ഹൈക്കോടതി വിധിയും ചോദ്യം ചെയ്‌താണ് ജലീൽ സുപ്രീം കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.
ലോകായുക്‌തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹരജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുനിയമന വിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജിവെക്കണമെന്ന് പരാമർശമുള്ള ലോകായുക്‌തയുടെ ഉത്തരവിൽ തെറ്റില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്.
ബന്ധുവായ കെടി അദീപിനെ സംസ്‌ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിക്കാൻ യോഗ്യതയിൽ ഇളവ് വരുത്തിയ മന്ത്രി ജലീൽ, അധികാര ദുർവിനിയോഗവും സത്യപ്രതിജ്‌ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്‌തയുടെ കണ്ടെത്തൽ.
ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്‌ത വിധിയിൽ വ്യക്‌തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ജലീൽ രാജിവെക്കാൻ നിർബന്ധിതനായത്.
Read Also: ‘മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ജയം അസാധുവാക്കണം’; ഹരജി ഇന്ന് പരിഗണിക്കും