കൊല്ലം: അഴീക്കലിൽ മൽസ്യ ബന്ധന ബോട്ട് അപകടത്തിൽ പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകുമെന്ന് വ്യക്‌തമാക്കി മന്ത്രി പി പ്രസാദ്. ഇവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ നിരന്തരം അപകടം ഉണ്ടാകുന്ന മേഖലയാണെങ്കിൽ അത് പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയോടെ മൽസ്യബന്ധനത്തിനായി പോയ ‘ഓംകാരം’ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ടിൽ 16 മൽസ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരിൽ 4 പേർ മരിച്ചു. 12 പേരെ രക്ഷപെടുത്താൻ സാധിച്ചു. ഇവരെ നിലവിൽ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽ പെട്ടവരെല്ലാം തുറയിൽക്കടവ്, ആറാട്ടുപുഴ സ്വദേശികളാണ്. മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങി ബോട്ട് മറിയുകയായിരുന്നു എന്നാണ് കോസ്‌റ്റൽ പോലീസ് വ്യക്‌തമാക്കുന്നത്.
Read also: ഓൺലൈൻ ദുരൂപയോഗം; 30 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്‌സ്ആപ്