കാസർഗോഡ്: പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് രക്ഷാകർത്താവിന് കോടതി പിരിയും വരെ തടവും പിഴയും വിധിച്ചു. കാസർഗോഡ് സ്വദേശി അബൂബക്കറിനാണ് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചത്. കേരളാ പോലീസാണ് സംഭവം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്.
ശിക്ഷ ലഭിച്ച കാര്യം ജനത്തെ അറിയിക്കാനായി അബൂബക്കർ തയ്യാറാക്കിയ ശബ്‌ദ സന്ദേശത്തിലെ വിവരങ്ങളും പോലീസ് കുറിപ്പിൽ പങ്കുവെച്ചു. പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ച് അപകടം സംഭവിച്ചാലോ മറ്റുള്ളവർക്ക് അപകടം സംഭവിച്ചാലോ നമ്മൾക്ക് സഹിക്കാനാകില്ലെന്നും, അതുകൊണ്ടുതന്നെ പ്രായപൂർത്തിയാവാത്ത മക്കൾക്ക് വാഹനം നൽകരുതെന്നും ഇയാൾ സന്ദേശത്തിൽ പറഞ്ഞു.
Most Read: റഷ്യൻ ഷെല്ലാക്രമണം; നവീനിന്റെ വേർപാടിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി