കടല്‍ക്ഷോഭം രൂക്ഷം; മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍

By Team Member, Malabar News
Malabarnews_fishing harbour
Representational image
Ajwa Travels

ആലപ്പുഴ : കോവിഡ് മഹാമാരി വിടാതെ പിന്തുടരുമ്പോഴും വീണ്ടും പ്രതിസന്ധികളില്‍ പെട്ട് മത്സ്യത്തൊഴിലാളികള്‍. കടല്‍ക്ഷോഭം രൂക്ഷമാകുന്നതോടെ വള്ളങ്ങള്‍ തകരുന്നത് മത്സ്യത്തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഹാര്‍ബര്‍ ഇല്ലാത്തതാണ് ആലപ്പുഴ തീരമേഖലയില്‍ വള്ളങ്ങള്‍ പതിവായി അപകടത്തില്‍ പെടാനുള്ള കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടലില്‍ പോയ വള്ളങ്ങള്‍ മാത്രമല്ല, തീരത്ത് നങ്കൂരമിട്ട വള്ളങ്ങളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.

വള്ളങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ നഷ്‌ടപരിഹാരം ഉറപ്പാക്കാനുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല. 2016 ലാണ് ഇന്‍ഷുറന്‍സ് പദ്ധതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇത് വാക്കുകളില്‍ മാത്രം ഒതുങ്ങിപ്പോയിരിക്കുകയാണ് ഇപ്പോഴും.

Read also : ആദിവാസി ഭൂമിയിലെ ടൂറിസം പദ്ധതി; സ്വകാര്യ കമ്പനിക്ക് ഹൈക്കോടതിയുടെ സ്റ്റേ

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വള്ളങ്ങള്‍ നന്നാക്കാന്‍ ലക്ഷങ്ങള്‍ മുടക്കേണ്ടി വരും. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുവരെ കരകയറാന്‍ സാധിച്ചിട്ടില്ല. അതിനൊപ്പമാണ് ഇപ്പോള്‍ കടല്‍ക്ഷോഭം വരുത്തി വച്ച പ്രതിസന്ധിയും. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിരുന്നെങ്കില്‍ ഇവര്‍ക്ക് കരകയറാന്‍ അത് കുറച്ചെങ്കിലും കൈത്താങ്ങായേനെ.

സൗകര്യങ്ങളുള്ള ഹാര്‍ബറിന്റെ അഭാവമാണ് പലപ്പോഴും തീരത്ത് നങ്കൂരമിടുന്ന വള്ളങ്ങളും തകരാനുള്ള പ്രധാന കാരണം. തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തുടങ്ങിയ ഹാര്‍ബറുകളുടെ വികസനം ഇതുവരെ നടന്നിട്ടില്ല. അതിനാല്‍ തന്നെ സുരക്ഷിതമായി നങ്കൂരമിടാന്‍ ആലപ്പുഴ തീരദേശ ജില്ലയില്‍ ഇപ്പോഴും വള്ളങ്ങള്‍ക്ക് സൗകര്യമില്ല. ഹാര്‍ബറുകളുടെ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങുകയാണ് മത്സ്യത്തൊഴിലാളികള്‍.

Read also : ഷോപ്പിയാനില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE