മലപ്പുറം: വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ പിന്നിടുന്നു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10ആം തീയതി കാണാതാത്.
മാര്‍ച്ച് 10ന് പതിവ് പോലെ വളാഞ്ചേരിയിലെ ക്ളിനിക്കിലേക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് സുബിറ. വീടിന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബന്ധുവിന്റെ വീട്ടിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും ഉണ്ട്. വളാഞ്ചരി പോലീസാണ് കേസ് അന്വേഷിക്കുന്നത്.
സുബിറ ഫര്‍ഹത്തിന്റെ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മകളെ ആരോ അപായപ്പെടുത്തിഎന്നാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്. പക്ഷേ അതിന് തക്ക വെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടും ഇല്ല. ഡ്രോണ്‍ ഉപയോഗിച്ചും സിസിടിവി ഫൂട്ടേജുകള്‍ ശേഖരിച്ചും ഡോഗ് സ്‌ക്വാഡ് പരിശോധനയും ഇതിനോടകം പൂര്‍ത്തിയായി.
Also Read: യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാർക്ക് യോഗ പരിശീലനം