ചെന്നൈ: നീറ്റ് പരീക്ഷക്കെതിരെ അയൽ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണതേടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കേരളമുൾപ്പടെ 12 സംസ്‌ഥാനങ്ങളുടെ പിന്തുണ തേടിയാണ് സ്‌റ്റാലിൻ കത്തയച്ചത്.
ബംഗാൾ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്‍ഖണ്ഡ്, മഹാരാഷ്‍ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്‌ഥാന്‍, തെലങ്കാന, ഗോവ എന്നിവയാണ് മറ്റ് സംസ്‌ഥാനങ്ങള്‍. നീറ്റിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ജസ്‌റ്റിസ് രാജൻ കമ്മിറ്റി റിപ്പോര്‍ട്ടും കത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ളസ് ടു മാർക്കിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു.
നീറ്റ് പരീക്ഷയുടെ പരിശീലന ക്ളാസുകൾക്കുള്ള ഭാരിച്ച ചിലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാർഥികൾക്ക് വലിയ പ്രതിസന്ധിയാണെന്ന് സർക്കാർ നിയോഗിച്ച ജസ്‌റ്റിസ് രാജൻ കമ്മിറ്റി കണ്ടെത്തിയിരുന്നു. സാമൂഹിക നീതി ഉറപ്പാക്കാനായി ഈ കമ്മീഷന്റെ ശുപാർശകൾ ഉൾപ്പെടുത്തിയാണ് പുതിയ ബിൽ തയ്യാറാക്കിയത്.
Most Read: ലഖിംപൂരിൽ പ്രതിഷേധം കനക്കുന്നു; ഉപരോധവുമായി ഇടത് വിദ്യാർഥി സംഘടനകൾ