കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ രാവിലെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
നോട്ട് നിരോധന സമയത്ത് പത്ത് കോടിയോളം രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുവെന്ന് ആയിരുന്നു പരാതി. പിന്നീട് പത്രത്തിന്റെ അക്കൗണ്ടില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
10 കോടി രൂപയുടെ ആരോപണമാണ് കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് നേരിടുന്നത്. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച പണമാണ് ഇതെന്നും ആരോപണമുണ്ട്.
പാലാരിവട്ടം പാലം അഴിമതി നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നതിന് പുറമേ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പണമിടപാടില്‍ ഇഡി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. രണ്ട് അന്വേഷണങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Read Also: നിയമസഭാ കൈയ്യാങ്കളി കേസ്; കെടി ജലീലിനും ഇപി ജയരാജനും ജാമ്യം