മലപ്പുറം: വളാഞ്ചേരിൽ ബസ് സ്‌റ്റാൻഡിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശി അബ്‌ദുൾ റൗഫ് (43) എന്നയാളുടെ പക്കലിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ജില്ലാ പോലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വളാഞ്ചേരി എസ്‌ഐയും സംഘവും നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനാണ് പണം കൊണ്ടുവന്നത്. പ്രത്യേകം തയ്യാറാക്കിയ സഞ്ചിയിൽ ശരീരത്തിൽ കെട്ടിവെച്ചായിരുന്നു പണം കടത്തിയത്.
അതിനിടെ, വാളയാർ ചെക്ക്പോസ്‌റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്‌റ്റിലായി. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശിയായ 21-കാരനായ അഭിനവ് ആണ് അറസ്‌റ്റിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഒന്നരലക്ഷത്തോളം രൂപ വിലയുണ്ട്. നാട്ടിൽ കൊണ്ടുവന്നു ചില്ലറ വിൽപ്പന നടത്തുന്നതിനാണ് പ്രതി മയക്കുമരുന്ന് കടത്തിയതെന്ന് എക്‌സൈസ് അറിയിച്ചു.
Most Read| കലാമണ്ഡലം സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു