കാസർഗോഡ്: കോവിഡിന് പിന്നാലെ കുരങ്ങുപനി ഭീഷണിയും നേരിടുന്ന പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ജില്ലയിലെ വെള്ളരിക്കുണ്ട് ബളാൽ പഞ്ചായത്തിലെ കാറളം പട്ടിക വർഗ കോളനിയിലാണ് കോവിഡിന് പിന്നാലെ കുരങ്ങുപനിയും ഭീഷണിയായി തുടരുന്നത്.
ആരോഗ്യ ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ വിഭാഗം വിദഗ്‌ധ സംഘമാണ് കോളനിയിൽ സന്ദർശനം നടത്തിയത്. സംഘം കോളനി വാസികളിൽ നിന്ന് പരിശോധനയ്‌ക്കായി രക്‌ത സാമ്പിളുകൾ ശേഖരിക്കുകയും ചെയ്‌തിട്ടുണ്ട്. കോളനിയിൽ പ്രതിരോധ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പരിശോധനാ സംഘം അറിയിച്ചു.
ഡോ.സിറിയക് ആന്റണി, ഹെൽത്ത് ഇൻസ്‌പെക്‌ടർ അജിത്ത് സി ഫിലിപ്പ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ കെ സുജിത്, കെപി ശ്രീനാഥ്, പിഎം സൈഫുദ്ധീൻ, പിവി ഹരിത,പരപ്പ ബ്ളോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാർഡ് അംഗം വിനു എന്നിവരുടെ നേതൃത്വത്തിലാണ് കോളനിയിൽ പരിശോധന നടത്തിയത്.
Read Also: ഔദ്യോഗിക ഉൽഘാടനം ഇല്ല; ഗവ. ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ ഉൽപാദനം തുടങ്ങി