കോവിഡിന് പിന്നാലെ കുരങ്ങുപനിയും; കാറളം കോളനിയിൽ വിദഗ്‌ധ പരിശോധന

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: കോവിഡിന് പിന്നാലെ കുരങ്ങുപനി ഭീഷണിയും നേരിടുന്ന പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ജില്ലയിലെ വെള്ളരിക്കുണ്ട് ബളാൽ പഞ്ചായത്തിലെ കാറളം പട്ടിക വർഗ കോളനിയിലാണ് കോവിഡിന് പിന്നാലെ കുരങ്ങുപനിയും ഭീഷണിയായി തുടരുന്നത്.

ആരോഗ്യ ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ വിഭാഗം വിദഗ്‌ധ സംഘമാണ് കോളനിയിൽ സന്ദർശനം നടത്തിയത്. സംഘം കോളനി വാസികളിൽ നിന്ന് പരിശോധനയ്‌ക്കായി രക്‌ത സാമ്പിളുകൾ ശേഖരിക്കുകയും ചെയ്‌തിട്ടുണ്ട്‌. കോളനിയിൽ പ്രതിരോധ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പരിശോധനാ സംഘം അറിയിച്ചു.

ഡോ.സിറിയക് ആന്റണി, ഹെൽത്ത് ഇൻസ്‌പെക്‌ടർ അജിത്ത് സി ഫിലിപ്പ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ കെ സുജിത്, കെപി ശ്രീനാഥ്‌, പിഎം സൈഫുദ്ധീൻ, പിവി ഹരിത,പരപ്പ ബ്ളോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാർഡ് അംഗം വിനു എന്നിവരുടെ നേതൃത്വത്തിലാണ് കോളനിയിൽ പരിശോധന നടത്തിയത്.

Read Also: ഔദ്യോഗിക ഉൽഘാടനം ഇല്ല; ഗവ. ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ ഉൽപാദനം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE