കൊച്ചി: പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. കേസിൽ എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
മോൻസന് രണ്ട് ഐപിസി വകുപ്പുകളിൽ ജീവിതാവസാനം വരെയാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒപ്പം അഞ്ച് ലക്ഷം രൂപ പിഴയും അടയ്‌ക്കണം. 2022 മാർച്ചിലാണ് വിചാരണ തുടങ്ങിയ കേസില്‍ ചൊവ്വാഴ്‌ചയാണ് അന്തിമ വാദം പൂർത്തിയായത്.
2019 ജൂലൈയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകിയും തുടർ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്‌തു കേസിൽ മോൻസൺ അറസ്‌റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്.
അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പങ്കില്ലെന്ന് മോൻസൻ മാവുങ്കൽ ആവര്‍ത്തിച്ചു. പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോൻസൻ മാവുങ്കലിന്റെ പ്രതികരണം.
Read Also: ആലപ്പുഴ എസ്എഫ്ഐയിലും വ്യാജസർട്ടിഫിക്കറ്റ്; ഡിഗ്രി തോറ്റ നേതാവിന് എംകോമിന് പ്രവേശനം