കാരപ്പുറം: വന്യമൃഗ ശല്യം തടയാൻ 2010-15 കാലയളവിൽ യുഡിഎഫ് ഭരണ സമിതി വകയിരുത്തിയ 2 കോടിരൂപ ശേഷം അധികാരത്തിൽ വന്ന എൽഡിഎഫ് ഭരണസമിതി നഷ്‌ടപ്പെടുത്തിയതായി കോൺഗ്രസ് നിലമ്പൂർ മണ്ഡലം പ്രസിഡണ്ടും, മൂത്തേടം പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ഉസ്‌മാൻ കാറ്റാടി പറഞ്ഞു. മൂത്തേടം പഞ്ചായത്ത് 7ആം വാർഡ് യുഡിഎഫ് കുടുംബ സംഗമം ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി വിപി അബ്‌ദുറഹ്‌മാൻ അധ്യക്ഷതവഹിച്ച പരിപാടിയിൽ കോൺഗ്രസ് 7ആം വാർഡ് സെക്രട്ടറി ബാപ്പുട്ടിയാണ് സ്വാഗതം പറഞ്ഞത്. 7ആം വാർഡ് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഉണ്ണിക്കോയ ആശംസയും പറഞ്ഞു.
മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഉഷ സച്ചിദാനന്ദൻ, 7ആം വാർഡ് യുഡിഎഫ് സ്‌ഥാനാർഥി റംലത്ത് ഫിറോസ്, നിലമ്പുർ ബ്‌ളോക് പഞ്ചായത്ത് കാരപ്പുറം ഡിവിഷൻ സ്‌ഥാനാർഥി സജ്‌ന അബ്‌ദുറഹ്‌മാൻ, സച്ചിദാനന്ദൻ എന്നിവർ സംബന്ധിച്ചു. മുസ്‌ലിം ലീഗ് 7ആം വാർഡ് പ്രസിഡണ്ട് മുജീബ് പാലക്കത്തോണ്ടി നന്ദി പറഞ്ഞു.
Most Read: പൊതുബോധ ‘വൈകല്യങ്ങളെ’ വെല്ലുവിളിച്ച് അശ്വതി എംബിബിഎസ് പ്രവേശനം നേടി