ബെംഗളൂരു: സദാചാര പോലീസിംഗിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സമൂഹത്തിൽ നിന്ന് ധാര്‍മിക മൂല്യങ്ങള്‍ ഇല്ലാതാകുമ്പോഴാണ് സദാചാര പോലീസിംഗ് നടക്കുന്നതെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെ പ്രതിപ്രവര്‍ത്തനമായാണ് സദാചാര പോലീസിംഗ് നടക്കുന്നതെന്നും കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
“എല്ലാവര്‍ക്കും യോജിച്ച ജീവിതം നയിക്കാന്‍ സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്. സാമൂഹിക മൂല്യങ്ങളെ ബാധിക്കുന്ന രീതിയില്‍ യുവാക്കള്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ല, സര്‍ക്കാര്‍ ക്രമസമാധാനം പാലിക്കേണ്ടതു പോലെ, സമൂഹവും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട്”- ബൊമ്മൈ പറഞ്ഞു.
വളരെ സെന്‍സിറ്റീവ് പ്രശ്‌നമാണിതെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ സദാചാര പോലീസിംഗ് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.
Read also: ബിഎസ്എഫിന്റെ അധികാരപരിധി വര്‍ധിപ്പിച്ചു; എതിര്‍ത്ത് പഞ്ചാബും ബംഗാളും