ബെംഗളൂരു: വീണ്ടും വിവാദ പ്രസ്‌താവനയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. സംസ്‌ഥാനത്ത് ആവശ്യമെങ്കിൽ യോഗി ആദിത്യനാഥ് മാതൃക സ്വീകരിക്കുമെന്നാണ് ബസവരാജ് ബൊമ്മ അറിയിച്ചിരിക്കുന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനെ തുടർന്ന് കടുത്ത വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
ബെല്ലാരിയിൽ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ രണ്ടുപേർക്ക് തീവ്ര ഇസ്‌ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നാണ് സൂചന. കൊലപാതകം പാർട്ടിക്കുള്ളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
തങ്ങളെ സംരക്ഷിക്കാൻ സംസ്‌ഥാന സർക്കാരിന് കഴിയുന്നില്ലെന്ന് പ്രഖ്യാപിച്ച് യുവനേതാക്കൾ കൂട്ടരാജി ഭീഷണി മുഴക്കിയിരുന്നു. ഒരു വർഷം പൂർത്തിയാക്കിയ ബൊമ്മെ സർക്കാർ ഹിന്ദു സംഘടനാ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഉത്തർപ്രദേശിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ യോഗി ആദിത്യനാഥാണ് മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യാൻ യോഗ്യനെന്നും വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലായിരുന്നു ബസവരാജ് ബൊമ്മെയുടെ പ്രതികരണം.
Most Read: ഐഎൻഎസ് വിക്രാന്ത് നാവികസേനക്ക് കൈമാറി; അഭിമാന നിമിഷം