ന്യൂ ഡെല്‍ഹി: കോവിഡ് കാലത്തെ മൊറട്ടോറിയവും, പിഴപ്പലിശയും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രവും ആര്‍ബിഐയും.
വിഷയത്തില്‍ നിലവിൽ ചര്‍ച്ചയുടെ പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ സാവകാശം ലഭിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം കാണാന്‍ കഴിയുള്ളൂവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹരജി പരിഗണിക്കുന്നത് ഒക്റ്റോബർ 5-ലേക്ക് മാറ്റാന്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. വിഷയത്തില്‍ പല കാര്യങ്ങളും തന്റെ നിയന്ത്രണത്തിന് മുകളില്‍ ആണെന്ന് മേത്ത കോടതിയില്‍ ചൂണ്ടിക്കാണിച്ചു.
കേന്ദ്രവും ആര്‍ബിഐയും നടത്തിയ ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. തുടര്‍ന്ന് സമയം നീട്ടിനല്‍കാന്‍ കോടതി തീരുമാനം എടുക്കുകയായിരുന്നു. എന്നാല്‍ പരാതിക്കാരന് വേണ്ടി ഹാജരായ രാജീവ് ദത്ത എത്രയും പെട്ടെന്ന് വിഷയം തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടു.
Read Also: കോവിഡ്; മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം വരുന്നു