ചണ്ഡീഗഢ്: പഞ്ചാബ് സർക്കാരിന് തലവേദനയായി കൂടുതൽ ഉദ്യോഗസ്‌ഥർ രാജിവെക്കുന്നു. പഞ്ചാബ് അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുകേഷ് ബെറിയാണ് ഏറ്റവും ഒടുവിൽ രാജി സമർപ്പിച്ചത്. സിദ്ദുവിന്റെ സമ്മർദ്ദ ഫലമായി അഡ്വക്കറ്റ് ജനറൽ ഡിയോൾ നൽകിയ രാജി കഴിഞ്ഞ ദിവസം പഞ്ചാബ് സർക്കാർ സ്വീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മുകേഷ് ബെറിയും രാജി വെച്ചത്. സുപ്രധാന കേസുകളിൽ സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ മുകേഷിന്റെ രാജി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ കോൺഗ്രസിന് തിരിച്ചടിയാണ്. ഹൈക്കോടതി അഭിഭാഷകരുടെ അന്തസ് ഇല്ലാതാക്കുന്ന നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന മുന്നറിയിപ്പോടെയാണ് മുകേഷ് ബെറിയുടെ രാജി.
അതേസമയം, മുഖ്യമന്ത്രി ആയിരിക്കെ അമരീന്ദർ സിംഗാണ് ഡിയോളിനെ അഡ്വക്കറ്റ് ജനറൽ ആയി നിയമിച്ചത്. ക്യാപ്റ്റനൊപ്പം ശത്രുപാളയത്തിൽ ഡിയോൾ കൂടി എത്തിയാൽ കോൺഗ്രസും സംസ്‌ഥാന സർക്കാരും വിയർക്കും. ഒപ്പം മുകേഷ് ബെറി പുറത്തു വന്നതോടെ അമരീന്ദർ സിംഗിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാവും.
Read Also: സൗദിയിൽ തൊഴിൽ വിസയ്‌ക്ക് മുൻകൂർ കരാർ നിർബന്ധമാക്കും