മലപ്പുറം : ജില്ലയിലെ തിരൂരിൽ ലോക്ക്ഡൗണിന്റെ ഒന്നാം ദിവസം തന്നെ 100ലേറെ കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തു. കൂടാതെ 26 വാഹനങ്ങളും പിടിച്ചെടുത്തു. 60,000 രൂപയോളമാണ് ഇവിടെ നിന്നും പിഴയായി പോലീസ് ഈടാക്കിയത്. ജില്ലയിൽ തിരൂർ, താഴേപ്പാലം, ബസ് സ്‌റ്റാൻഡ്, പയ്യനങ്ങാടി, നടുവിലങ്ങാടി, ആലത്തിയൂർ, വടക്കേ അങ്ങാടി, ചമ്രവട്ടം, തിരുനാവായ, വൈലത്തൂർ എന്നിവിടങ്ങളിലെല്ലാം പരിശോധന നടന്നു.
മിക്ക ആളുകളും വീടുകളിൽ തന്നെ കഴിച്ചുകൂട്ടിയെങ്കിലും അനാവശ്യമായി പുറത്തിറങ്ങിയ ആളുകളും ചുരുക്കമല്ലായിരുന്നു. എന്നാൽ അടിയന്തിര സാഹചര്യത്തിൽ പുറത്തിറങ്ങിയ ആളുകളെ യാത്ര ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. ആവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്‌ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. കൂടാതെ ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കും തടസം ഉണ്ടായിരുന്നില്ല.
ഇന്ന് മുതൽ കൂടുതൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. പാസ് ഉള്ള ആളുകളെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. കൂടാതെ ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : എറണാകുളത്ത് കുറയാതെ കോവിഡ്; രോഗികളുടെ എണ്ണം വീണ്ടും 5,000 കടന്നു