ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന് എതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്. തേനി ജില്ലാ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു പരിപാടി. അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ളോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സമൂഹ മാദ്ധ്യമങ്ങളിലും വ്യാപകമായി പൃഥ്വിരാജിന് എതിരെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
വസ്‌തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണവുമില്ല. രാഷ്‌ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ വിശ്വസിക്കാൻ മാത്രമേ കഴിയൂ. സിസ്‌റ്റം ഇതിൽ ശരിയായ തീരുമാനം എടുക്കാൻ വേണ്ടി നമുക്ക് പ്രാർഥിക്കാം എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.
Dei Mister Prithviraj,if you are a perfect Malayalee,
let me see whether you can announce that you will not be acting in Tamil films anymore and
will not come to Tamil Nadu.@PrithviOfficial#AnnexIdukkiWithTN pic.twitter.com/pM0UqGgLmj— Anitha AgamudayaDevar? (@anithadevar) October 25, 2021
ഇങ്ങനെയാണെങ്കില്‍ പൃഥ്വിരാജ് തമിഴ് സിനിമയില്‍ അഭിനയിക്കരുതെന്നും തമിഴ്‌നാട്ടിലേക്ക് വരരുതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള അഭിനേതാക്കളെ ഇനി തമിഴില്‍ അഭിനയിപ്പിക്കരുതെന്നും, തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും വേല്‍മുരുകൻ എംഎല്‍എ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണാജനമായ പ്രസ്‍താവനകളിറക്കിയ പൃഥ്വിരാജ്, അഡ്വ. റസല്‍ ജോയ് എന്നിവര്‍ക്ക് എതിരെ കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോര്‍വേർഡ് ബ്ളോക്ക് ജില്ലാ സെക്രട്ടറി എസ്ആര്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. കളക്‌ടര്‍ക്കും എസ്‌പിക്കും ഈ വിഷയത്തിൽ പരാതി നല്‍കിയെന്നും എസ്ആര്‍ ചക്രവര്‍ത്തി പറഞ്ഞു.
Read Also: കേരളത്തെ ടൂറിസ്‌റ്റ് സംസ്‌ഥാനമാക്കും; മന്ത്രി മുഹമ്മദ് റിയാസ്