മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനി ദൃശ്യ(21)യെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതു മൂലമുള്ള വൈരാഗ്യത്തെ തുടർന്നെന്ന് പോലീസ്. കൊലപാതകം നടത്തിയത് പ്രതി വിനീഷ്(21) തനിച്ചാണെന്നും പെൺകുട്ടിയെ ശല്യം ചെയ്‌തതിന് മൂന്ന് മാസം മുൻപ് പ്രതിയെ താക്കീത് ചെയ്‌തിരുന്നുവെന്നും പോലീസ് പറയുന്നു. കസ്‌റ്റഡിയിലെടുത്ത വിനീഷിനെ ചോദ്യം ചെയ്യുകയാണ്.
പ്രതി വിനീഷ് ഇന്ന് രാവിലെ 8 മണിയോടെയാണ് ദൃശ്യയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി രണ്ടാം നിലയിലുള്ള മുറിയിലെത്തി കൊലപ്പെടുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ(13)ക്കും പരിക്കേറ്റിരുന്നു.
ഇന്നലെ രാത്രി ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ ഉടമസ്‌ഥയിലുള്ള പെരിന്തൽമണ്ണയിലെ കടയിൽ തീപിടുത്തമുണ്ടായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് തീ അണക്കാനായത്. അതിനാൽ, കൊലപാതകം നടക്കുന്ന സമയം ബാലചന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും സംശയം.
അതേസമയം, പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഇപ്പോൾ തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
Malabar News: രണ്ടാനച്ഛന്റെ മർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു