ന്യൂഡെൽഹി: ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യത്തെ കുറിച്ചും നിയമ വാഴ്‌ചയെപറ്റിയുമുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ വിദേശ പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ചുള്ളതാണോ? സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ ചോദിച്ചു.
സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ അക്രമം നടത്തണമെന്ന് ആവശ്യപ്പെട്ട മനോഹര്‍ ലാല്‍ ഖട്ടറിന് മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ല. ഈ വിഷയത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും സീതാറാം യെച്ചൂരി ട്വീറ്റില്‍ പറഞ്ഞു.
The BJP and Modi government have no business to not allow political parties to reach victims of the barbarism inflicted on farmers yesterday.
Strongly condemn this draconian throttling of democracy. https://t.co/wgm4adyGFv— Sitaram Yechury (@SitaramYechury) October 4, 2021
ഇന്നലെ കർഷകർക്ക് നേരെയുണ്ടായ പ്രാകൃതമായ ആക്രമണത്തിന്റെ ഇരകളിലേക്ക് രാഷ്‌ട്രീയ പാർട്ടികളും, മനുഷ്യാവകാശ പ്രവർത്തകരും എത്താതിരിക്കാൻ ബിജെപിക്കും മോദി സർക്കാരിനും ഒന്നും ചെയ്യാൻ കഴിയില്ല. ജനാധിപത്യത്തിന്റെ മേലുണ്ടായ ഈ കൊടിയ ക്രൂരതയെ ശക്‌തമായി അപലപിക്കുന്നു; യെച്ചൂരി വ്യക്‌തമാക്കി.
Read Also: വിസ്‌മയ കേസ്; കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി