ന്യൂഡെൽഹി: ജൂനിയര്‍ ഗുസ്‌തി താരവും മുന്‍ ദേശീയ ചാമ്പ്യനുമായിരുന്ന സാഗര്‍ റാണയുടെ മരണത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഡെല്‍ഹി പോലീസ്. സുശീല്‍ കുമാറിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നിവക്കെതിരെ കേസെടുത്തിട്ടുണ്ട്.
സുശീല്‍ കുമാറിനെതിരെ ഒന്നിലധികം പേരുടെ സാക്ഷി മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ഡിസിപി ഗുരിഖ്ബാല്‍ സിംഗ് സിദ്ധു പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ച ഛത്രസാല്‍ സ്‌റ്റേഡിയത്തിന്റെ സമീപം രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെട്ടത്.
മറ്റ് ഗുസ്‌തിക്കാര്‍ക്ക് മുന്നില്‍ തന്നെക്കുറിച്ച് മോശമായി സംസാരിച്ചതിന് സുശീല്‍ കുമാറും കൂട്ടരും സാഗറിനെ മോഡല്‍ ടൗണിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായും ആരോപണമുണ്ട്.
ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ഡെല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ പോലീസ് റെയ്‌ഡ് നടത്തി. സ്‌ഥലത്ത് നിന്ന് തന്നെ അറസ്‌റ്റ്ചെയ്‌ത പ്രിന്‍സ് ദാലാലിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് സംഘര്‍ഷത്തിന്റെ വീഡിയോയും ലഭിച്ചതായി പോലീസ് പറഞ്ഞു.
Read Also: ഒന്നര ലക്ഷം ഡോസ് സ്‌പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ എത്തിയതായി കേന്ദ്രമന്ത്രി