ന്യൂഡെൽഹി: ജൂനിയർ ഗുസ്‌തി താരത്തെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിന്റെ കസ്‌റ്റഡി കാലാവധി ജൂൺ 25 വരെ നീട്ടി. കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡെൽഹി ഹൈക്കോടതി വീണ്ടും ഉത്തരവിറക്കിയത്. കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഇന്ന് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
22കാരനായ അനിരുദ്ധ് എന്നയാളാണ് പോലീസ് പിടിയിലായതെന്ന് മുതിർന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥൻ പറഞ്ഞു. അറസ്‌റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസിൽ അറസ്‌റ്റിലാകുന്ന പത്താമത്തെ ആളാണ് അനിരുദ്ധ്. സുശീൽ കുമാറിന്റെ സഹായിയും ഗുസ്‌തി താരവുമാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ.
Read also: കോവിഡ് പരിശോധന എളുപ്പമാക്കുന്ന റാപിഡ് ആന്റിജൻ കിറ്റ് ഉടൻ വിപണിയിൽ