ഹിന്ദുക്കളെ പോലെ മുസ്‌ലിങ്ങളും മൃതദേഹം ദഹിപ്പിക്കണം; വിവാദ പ്രസ്‌താവനയുമായി സാക്ഷി മഹാരാജ്

By Staff Reporter, Malabar News
sakshi-maharaj-about-farm-bills
സാക്ഷി മഹാരാജ് എംപി
Ajwa Travels

ഉന്നാവ്: ഉത്തര്‍പ്രദേശിലെ വിവിധ സ്‌ഥലങ്ങളില്‍ ശ്‌മശാനങ്ങള്‍ ഹിന്ദു-മുസ്‌ലിം ജനസംഖ്യയുടെ അടിസ്‌ഥാനത്തില്‍ വേര്‍തിരിക്കണമെന്ന് ബി.ജെ.പി. എം.പി. സാക്ഷി മഹാരാജ്. മുസ്‌ലിങ്ങള്‍ മരിച്ചവരെ ഖബറടക്കുന്നതിനു പകരം ഹിന്ദുക്കളുടേതിനു സമാനമായ രീതിയില്‍ ദഹിപ്പിക്കണമെന്നും എം പിയുടെ വിവാദ പരാമര്‍ശം. ബംഗര്‍മാവ് ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥി ശ്രീകാന്ത് കത്തിയവാഡിനെ പിന്തുണച്ചുള്ള പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സാക്ഷി മഹാരാജ്.

രാജ്യത്ത് എല്ലാ വിഭാഗക്കാരും മരണപ്പെട്ടവരുടെ ശവദാഹം നടത്തണമെന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു. ‘രാജ്യത്ത് ഏകദേശം രണ്ടരക്കോടി സന്ന്യാസിമാരുണ്ട്. എല്ലാവര്‍ക്കുമായി ഞങ്ങള്‍ സമാധി പണിയാന്‍ തുടങ്ങിയാല്‍ ആവശ്യമുള്ള ഭൂമിയുടെ അളവ് ഊഹിക്കാവുന്നതേയുള്ളൂ. അതുപോലെ, ഇന്ത്യയില്‍ 20 കോടി മുസ്‌ലിങ്ങളുണ്ട്, എല്ലാവരും ഖബറടക്കം നടത്തിയാലുള്ള അവസ്‌ഥയെന്താകും?’ സാക്ഷി മഹാരാജ് ചോദിച്ചു. ഇത് തുടര്‍ന്നാല്‍ രാജ്യത്ത് കൃഷിക്കായി ഭൂമി പോലും അവശേഷിക്കുകയില്ലെന്നും അതിനാല്‍ എല്ലാവരും ശവദാഹം നടത്തണമെന്നും സാക്ഷി പറഞ്ഞു.

Read Also: ഹത്രസ് കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം; വിധി ഇന്ന്

എം പിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പി. വിദ്വേഷ രാഷ്‌ട്രീയം പിന്തുടരുകയാണെന്നും എല്ലാ തിരഞ്ഞെടുപ്പിലും അവര്‍ അത് തന്നെയാണ് ചെയ്യുന്നതെന്നും ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE