ഡെല്‍ഹി: ഹത്രസ് ബലാല്‍സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ യുപിയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തിലും കോടതി തീരുമാനം പ്രഖ്യാപിക്കും. ചീഫ് ജസ്‌റ്റിസ് എസ്.എ.ബോബ്‌ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുക.
കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയിലും കോടതി തീരുമാനം ഇന്നുണ്ടാകും. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം എന്ന ഹരജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Read Also: കമൽ നാഥിന്റെ സ്‌ത്രീ വിരുദ്ധ പരാമർശം; മേലിൽ ആവർത്തിക്കരുത്- തെരഞ്ഞെടുപ്പ് കമ്മീഷൻ