ജില്ലയിലെ രണ്ടാമത്തെ ലാര്‍ജ് ക്‌ളസ്‌റ്ററായി മുതിരേരി; പ്രദേശത്ത് കര്‍ശന നിയന്ത്രണം

By Team Member, Malabar News
Malabarnews_wayanad
Representational image
Ajwa Travels

മാനന്തവാടി : വയനാട് ജില്ലയിലെ രണ്ടാമത്തെ കോവിഡ് ലാര്‍ജ് ക്ളസ്‌റ്ററായി തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി പ്രദേശം. ഈ പ്രദേശത്ത് ആകെ 49 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 147 പേരെ ആര്‍ടി-പിസിആര്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അവരില്‍ 45 പേര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെയാണ് പ്രദേശത്തെ ലാര്‍ജ് ക്ളസ്‌റ്ററായി മാറ്റാന്‍ തീരുമാനിച്ചത്. ഒറ്റ ദിവസം കൊണ്ട് ഒരു പ്രദേശത്തെ ഇത്രയധികം ആളുകള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതോടെ മുതിരേരി, പുഞ്ചക്കടവ് ഭാഗത്തെ ആളുകള്‍ വലിയ ഭീതിയിലാണ്. ഇന്ന് ആരോഗ്യപ്രവര്‍ത്തകര്‍ എത്തി പുഞ്ചക്കടവ് പ്രദേശത്ത് കോവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. മുതിരേരിയില്‍ കോവിഡ് സ്‌ഥിരീകരിച്ച എല്ലാവരെയും ട്രൈബല്‍ ഹോസ്‌റ്റലിലെ കോവിഡ് സെന്ററിലേക്കാണ് മാറ്റിയിരിക്കുന്നത്.

മുതിരേരി പ്രദേശത്തെ ഒരു കച്ചവടക്കാരനാണ് ആദ്യം കോവിഡ് സ്‌ഥിരീകരിച്ചത്. പിന്നീട് ഇയാളുടെ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് സ്‌ഥിരീകരിച്ചു. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ആളുകള്‍ക്കും അവരുടെ കുടുംബങ്ങളിലെയും എല്ലാവർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയ പലര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയില്‍ രോഗം സ്‌ഥിരീകരിച്ചത് ആളുകള്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ 14, 11 വാര്‍ഡുകളിലെ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിരേരി, തവിഞ്ഞാല്‍ പ്രദേശങ്ങളില്‍ രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന 54 പേരുടെ ആന്റിജന്‍ പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ആയെങ്കിലും ഇവരില്‍ 45 പേരുടെ സ്രവങ്ങള്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യ കോവിഡ് ലാര്‍ജ് ക്‌ളസ്‌റ്ററായി പ്രഖ്യാപിച്ചിരുന്നത് വാളാട് പ്രദേശമായിരുന്നു. ഇവിടം രോഗമുക്‌തമായതിന് പിന്നാലെയാണ് ഇപ്പോള്‍ മുതിരേരി രണ്ടാമത്തെ ലാര്‍ജ് ക്‌ളസ്‌റ്ററായി പ്രഖ്യാപിച്ചിരിക്കുന്നത്.

Malabar news : ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രി; പക്ഷേ ജീവനക്കാരില്ല, മതിയായ സൗകര്യവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE