തൃശൂർ: മുട്ടില്‍ മരംമുറി കേസിൽ കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി വനംമന്ത്രി എകെ ശശീന്ദ്രന്‍. കുറ്റം ചെയ്‌തവര്‍ ശിക്ഷ അനുഭവിക്കുമെന്നും കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്‌ഥര്‍ക്കെതിരെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. അന്തിമ റിപ്പോര്‍ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും; മന്ത്രി അറിയിച്ചു.
മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്ത നടപടി മന്ത്രി നേരത്തെ മരവിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മരവിപ്പിച്ചത്.
സസ്‌പെന്‍ഷനിലായ ഉദ്യോഗസ്‌ഥരെ തിരിച്ചെടുക്കാന്‍ ഇന്നലെ തീരുമാനമായിരുന്നു. എന്നാൽ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Most Read: ലഖിംപൂര്‍ ഖേരി; കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‍ട്രപതിയെ കാണും