കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍, റോജി അഗസ്‌റ്റിന്‍, ഡ്രൈവര്‍ വിനീഷ് എന്നിവരുടെ ഹരജികളാണ് തള്ളിയത്. വെട്ടിയ ഈട്ടിത്തടിയെല്ലാം കണ്ടുകെട്ടിയ സാഹചര്യത്തില്‍ സർക്കാരിന് നഷ്‌ടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്.
പ്രതികള്‍ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. പതിറ്റാണ്ടുകള്‍ നിലനില്‍ക്കേണ്ട മരങ്ങളാണ് പ്രതികള്‍ നിയമ വിരുദ്ധമായി മറിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. എട്ടു കോടിയോളം രൂപയുടെ മരമാണ് മുറിച്ചുകടത്തിയത്. മുറിച്ച മരങ്ങള്‍ വീണ്ടെടുത്തു എന്നതുകൊണ്ട് നഷ്‌ടം നികത്തപ്പെടുന്നില്ല. വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പ്രതികളുടെ പേരില്‍ കേസുകളുണ്ടെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും വ്യക്‌തമാക്കിയാണ് കോടതി ഹരജികള്‍ തള്ളിയത്.
Read also: സിദ്ദുവിന് പിന്തുണ; പഞ്ചാബ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചു