മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By Staff Reporter, Malabar News
k-rail-High Court
Ajwa Travels

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്‌റ്റിന്‍, റോജി അഗസ്‌റ്റിന്‍, ജോസ്‌കുട്ടി അഗസ്‌റ്റിന്‍ എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

കേസുമായി ബന്ധപ്പെട്ട രേഖകളും തടികളും പിടിച്ചെടുത്തതിനാല്‍ വീണ്ടും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇവർ ഹരജിയില്‍ പറയുന്നത്. കൂടാതെ തങ്ങള്‍ക്കെതിരെയുള്ള കേസും ആരോപണങ്ങളും പൊതുജന പ്രക്ഷോഭത്തെ പ്രതിരോധിക്കാനുള്ള കണ്ണില്‍ പൊടിയിടലായിരുന്നു എന്നും ഇവർ വാദിക്കുന്നു.

അതേസമയം നേരത്തെ സുല്‍ത്താന്‍ ബത്തേരി കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇതിനിടെ മുട്ടിൽ മരംമുറി കേസിലെ പ്രതി ആന്റോ അഗസ്‌റ്റിൻ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥൻ പരാതി നൽകിയിരുന്നു. മേപ്പാടി റെയ്ഞ്ച് ഓഫിസ‍ർ സമീറാണ് കോടതിയിൽ പരാതി നൽകിയത്. മാനന്തവാടി സബ് ജയിലിൽ ചോദ്യം ചെയ്യുന്നതിനിടെ ആന്റോ അഗസ്‌റ്റിൻ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി.

Most Read: അഫ്‌ഗാനിലെ ഐഎസ്-കെക്ക് എതിരെ ആക്രമണത്തിന് തയ്യാറെന്ന് യുകെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE