മുട്ടിൽ മരംമുറി; ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു

By Staff Reporter, Malabar News
green-tribunal
Ajwa Travels

ന്യൂഡെൽഹി: വയനാട് മുട്ടിൽ മരംമുറിക്കേസിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർണായക ഇടപെടൽ. മരംമുറിയിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. ആഗസ്‌റ്റ് 31നകം വിഷയത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും ജില്ലാ കളക്‌ടർമാരോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.

സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന മരം കൊള്ളയിലൂടെ പരിസ്‌ഥിതിക്ക് വന്ന ദോഷത്തെക്കുറിച്ച് ആരാഞ്ഞിരിക്കുകയാണ് ദേശീയ ഹരിത ട്രിബ്യൂണൽ. എത്ര മരം മുറിച്ചു, എവിടെ നിന്നെല്ലാം മുറിച്ചു, ഇതുകൊണ്ടുണ്ടായ പാരിസ്‌ഥിതികാഘാതം, വനംവകുപ്പിനുണ്ടായ നഷ്‌ടം, ഇത് തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ച് ചീഫ് സെക്രട്ടറിയും വനം, റവന്യു വകുപ്പ് സെക്രട്ടറിമാരും, വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും പ്രത്യേകം മറുപടികൾ സമർപ്പിക്കണം.

വയനാട്, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലാ കളക്‌ടർമാരും മറുപടി നൽകണം. ആഗസ്‌റ്റ് 31ന് കേസ് വീണ്ടും ട്രിബ്യൂണൽ പരിഗണിക്കും. മുട്ടിലും കേരളത്തിലെ മറ്റ് ചില ജില്ലകളിലും സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന മരം കൊള്ളയെ കുറിച്ചുള്ള മാദ്ധ്യമ വാർത്തകളെ അടിസ്‌ഥാനമാക്കിയാണ് ദേശീയ ഹരിത ട്രിബ്യൂണൽ കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

ട്രിബ്യൂണർ സൗത്ത് സോണിലെ ജസ്‌റ്റിസ് കെ രാമകൃഷ്‌ണനാണ് കേസ് പരിഗണിച്ചത്. പ്രത്യക്ഷത്തിൽ നോക്കുമ്പോൾ പരിസ്‌ഥിതിക്ക് കോട്ടം തട്ടിയതായി ട്രിബ്യൂണൽ വിലയിരുത്തി. സംസ്‌ഥാന സർക്കാർ പ്രതിനിധികളുടെ മറുപടി ലഭിച്ച ശേഷം ട്രിബ്യൂണൽ പ്രത്യേക സമിതിയുണ്ടാക്കി പരിശോധന നടത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്.

Read Also: ‘രാജി വേണ്ട’; മന്ത്രി വി ശിവൻകുട്ടിയെ പിന്തുണച്ച് സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE