തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കുറ്റവാളികളെയും സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോപണവിധേയനായ മാദ്ധ്യമപ്രവർത്തകൻ തനിക്കൊപ്പം ഫോട്ടോ എടുത്തതിൽ തെറ്റില്ല. കേസിൽ നിഷ്‌പക്ഷമായ അന്വേഷണം നടക്കുകയാണ്. കുറ്റവാളികൾക്ക് ഒരിളവും ലഭിക്കില്ല. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻടി സാജനെതിരായ റിപ്പോർട് തിരിച്ചയച്ചത് സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം
അതേസമയം, മുട്ടിൽ മരംമുറി കേസില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനം, റവന്യൂ ഉദ്യോഗസ്‌ഥർക്കെതിരെയാണ് അന്വേഷണം നടക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി.
Also Read: പ്ളസ് ടു ചോദ്യം; വിദ്യഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങളെ അപമാനിച്ചു -എസ്‌എസ്‌എഫ്