മുസാഫർ നഗർ കലാപം; ബിജെപി നേതാക്കൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാൻ അനുമതി

By Staff Reporter, Malabar News
riots
Representational Image
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് 12 ബിജെപി നേതാക്കൾ ഉൾപ്പടെ 52 പേരെ ഒഴിവാക്കാൻ കോടതി അനുമതി നൽകി. എംപി-എംഎൽഎമാർക്ക് എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസുകൾ പിൻവലിക്കാൻ അനുമതി നൽകിയത്.

ഉത്തർപ്രദേശ് മന്ത്രി സുരേഷ് റാണ, ബിജെപി എംഎൽഎ സംഗിത് സോം, മുൻ ബിജെപി എംപി ഭർതേന്ദു സിംഗ്, വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി എന്നിവർകെ എതിരെയുള്ള കേസുകളാണ് പിൻവലിക്കാൻ സർക്കാരിന് അനുമതി നൽകിയത്.

സർക്കാർ ജീവനക്കാരെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്നും തടസപ്പെടുത്തിയതും, സർക്കാർ ഉത്തരവുകൾ ലംഘിച്ചതിനുമാണ് പ്രതികൾക്കെതിരെ വിവിധ ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്തത്. സംസ്‌ഥാന സർക്കാരാണ് ഇവർക്ക് എതിരായ കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

2013ലാണ് രാജ്യത്തെ നടുക്കിയ മുസാഫർ നഗർ കലാപം അരങ്ങേറിയത്. മുസാഫർ നഗറിലും അയൽ ജില്ലകളിലുമായി നടന്ന കലാപത്തിൽ 62 പേർ കൊല്ലപ്പെട്ടു. 93 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്നാണ് ഔദ്യോഗിക കണക്കുകൾ. കലാപത്തിന്റെ ഫലമായി മുസാഫർ നഗറിൽ നിന്നും അയാൾ ജില്ലകളിൽ നിന്നുമായി 50,000ത്തിലധികം പേർ കുടിയൊഴിപ്പിക്കപ്പെട്ടു.

Read Also: ബംഗാളിൽ സംഘർഷം തുടരുന്നു; സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE