ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് 12 ബിജെപി നേതാക്കൾ ഉൾപ്പടെ 52 പേരെ ഒഴിവാക്കാൻ കോടതി അനുമതി നൽകി. എംപി-എംഎൽഎമാർക്ക് എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസുകൾ പിൻവലിക്കാൻ അനുമതി നൽകിയത്.
ഉത്തർപ്രദേശ് മന്ത്രി സുരേഷ് റാണ, ബിജെപി എംഎൽഎ സംഗിത് സോം, മുൻ ബിജെപി എംപി ഭർതേന്ദു സിംഗ്, വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി എന്നിവർകെ എതിരെയുള്ള കേസുകളാണ് പിൻവലിക്കാൻ സർക്കാരിന് അനുമതി നൽകിയത്.
സർക്കാർ ജീവനക്കാരെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്നും തടസപ്പെടുത്തിയതും, സർക്കാർ ഉത്തരവുകൾ ലംഘിച്ചതിനുമാണ് പ്രതികൾക്കെതിരെ വിവിധ ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്തത്. സംസ്‌ഥാന സർക്കാരാണ് ഇവർക്ക് എതിരായ കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2013ലാണ് രാജ്യത്തെ നടുക്കിയ മുസാഫർ നഗർ കലാപം അരങ്ങേറിയത്. മുസാഫർ നഗറിലും അയൽ ജില്ലകളിലുമായി നടന്ന കലാപത്തിൽ 62 പേർ കൊല്ലപ്പെട്ടു. 93 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്നാണ് ഔദ്യോഗിക കണക്കുകൾ. കലാപത്തിന്റെ ഫലമായി മുസാഫർ നഗറിൽ നിന്നും അയാൾ ജില്ലകളിൽ നിന്നുമായി 50,000ത്തിലധികം പേർ കുടിയൊഴിപ്പിക്കപ്പെട്ടു.
Read Also: ബംഗാളിൽ സംഘർഷം തുടരുന്നു; സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി