മ്യാൻമറിൽ സൈനിക അട്ടിമറി; ഓങ് സാൻ സൂചിയും പ്രസിഡണ്ടും തടവിൽ

By Desk Reporter, Malabar News
Aung-San-Suu-Kyi
Ajwa Travels

യാങ്കോൺ: മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. മ്യാൻമർ നേതാവ് ഓങ് സാന്‍ സൂചിയെയും ഭരണകക്ഷിയുടെ മറ്റ് മുതിർന്ന വ്യക്‌തികളെയും അതിരാവിലെ നടത്തിയ റെയ്‌ഡിൽ കസ്‌റ്റഡിയിൽ എടുത്തതായി നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) വക്‌താവ്‌ അറിയിച്ചു.

ഭരണകൂടവും സൈന്യവും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ആണ് സംഭവം. മ്യാന്‍മറിലെ ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നാണ് സൈന്യം പിന്തുണക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം.

സൂചി, പ്രസിഡണ്ട് വിൻ മിൻട്, മറ്റ് നേതാക്കൾ എന്നിവരെ അതിരാവിലെ തന്നെ തടവിൽ ആക്കിയതായി എൻ‌എൽ‌ഡി വക്‌താവ്‌ മയോ ന്യുന്ത് ഫോണിൽ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു.

“ജനങ്ങൾ രോഷാകുലരായി പ്രതികരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു, നിയമപ്രകാരം പ്രവർത്തിക്കണം,”- മയോ ന്യുന്ത് പറഞ്ഞു. താനും തടവിലാക്കപ്പെടാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹവുമായി ബന്ധപ്പെടാൻ റോയിട്ടേഴ്‌സിന് കഴിഞ്ഞില്ല.

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി 83 ശതമാനം സീറ്റുകളോടെ അധികാരത്തില്‍ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്ന് സൈന്യം ആരോപിച്ചിരുന്നു.

Also Read:  രാജസ്‌ഥാനിൽ 6-8 ക്ളാസുകളിലെ കുട്ടികൾ ഫെബ്രുവരി 8 മുതൽ സ്‌കൂളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE